Friday, August 27, 2010

പോക്കാന്തവള

കുളത്തിലെ ജലപ്പരപ്പില്‍
തുള്ളിക്കളിക്കുന്ന പൂര്‍ണ്ണചന്ദ്രന്റെ പ്രതിബിംബം!.
അതു നോക്കി ഒരു പോക്കാന്തവള
പരിഹാസത്തോടെ  ചോദിച്ചെത്രേ!
“ ഞാനൊന്നു വെള്ളത്തില്‍ വളിയിട്ടപ്പോഴേക്കും നീ ആകെ പേടിച്ചു വിറച്ചല്ലോ?”

Sunday, January 10, 2010

ആമ്പല്‍ക്കുളം



ന്നില്‍ നിന്നു തെറിച്ച വാക്കുകള്‍
ഉദ്ദേശിച്ചതിന്റെ വെറും പ്രേതമായിരുന്നു.
നീ എഴുതിയ വാക്കുകളുടെ അര്‍ത്ഥം
അറിഞ്ഞപ്പോഴേക്കുമതിന്റെ മണം മരിച്ചിരുന്നു.

പക്ഷെ നീ എഴുതാതെ പോയ വാക്കിനും,
ഉരിയാടാന്‍ വിട്ട വാചകങ്ങള്‍ക്കും
ഊതിക്കാച്ചിയ പൊന്നിന്റെ
വിലയുണ്ടെന്നറിയുന്നതിപ്പോഴാണ്‌..

അതു തെളിയിച്ചു തരാന്‍
നിനക്കന്നാകാതെ പോയി.
അല്ലെങ്കില്‍ അതു തെളിഞ്ഞു വരവേ
നാം ഇരുവഴിക്കകന്നു പോയി.


എടുക്കാനാണയമെന്നു കരുതി ആഴിയിലേക്കിട്ട
സ്വര്‍ണ്ണനാണയം പോലെ!
തെളിഞ്ഞ ജലാശയത്തിനടിയില്‍ ഇന്നും
ദൃശ്യമായ, വിലപ്പെട്ട കളിപ്പാട്ടം പോലെ!

സത്യം ഞാനിന്നെലെയും കണ്ടു.
അതിപ്പോഴും അവിടെയുണ്ട്‌.
പ്രഭ പറ്റി ദ്യുതി പായിച്ചു
കണ്ണിലൊന്നു കുത്തി ഒരു തുള്ളിത്തിളക്കം കാത്ത്‍!

അവ ഒരു ജന്മത്തിന്റെ
നീക്കിയിരിപ്പാണ്‌.
ഒരു മനുഷ്യായുസില്‍
ഞാന്‍ നേടിയ ശേഷിപ്പാണ്‌.


അതു വഴി പോകുമ്പോള്‍ നോക്കാന്‍ മറക്കില്ല.
കാരണം അതെന്റെ കൌമാരമായിരുന്നു.
അതിലെന്റെ തിളങ്ങുന്ന മനസ്സുണ്ടായിരുന്നു.
പൂക്കാതെ പോയ ഒരു പ്രണയമായിരുന്നു.


Saturday, December 19, 2009

മലപ്പുറം ക്രാഫ്റ്റ്സ് മേള

















രണ്ടാഴ്ച്ച നീണ്ടു നില്‍ക്കുന്ന ക്രാഫ്റ്റ്സ് മേളക്കു തുടക്കമായി.
ഉദ്ഘാടനച്ചടങ്ങില്‍ നിന്നു ചില ദൃശ്യങ്ങള്‍.

Wednesday, October 07, 2009

ജ്വാലകള്‍-ശലഭങ്ങള്‍-ചിത്രങ്ങള്‍

















കൈതമുള്ളിന്റെ (ശശി ചിറയില്‍ ) പ്രഥമ പുസ്തക (ജ്വാലകള്‍- ശലഭങ്ങള്‍ )
പ്രകാശന ചടങ്ങില്‍ നിന്ന്
സ്ഥലം കോഴിക്കോട് ടൌണ്‍ ഹാള്‍
തിയതി 06-10-2009
ബ്ലോഗര്‍മാര്‍
1. കൈതമുള്ള്
2.കുറുമാന്‍
3.ശിഹാബുദ്ധീന്‍ പൊയ്തും കടവ്
4. കലേഷ്
5.അസീസ്
6.നിരക്ഷരന്‍
7. മഴത്തുള്ളി
8.ആഗ്നേയ
9.ജി. മനു
10.കോമരം

മറ്റൊരു ജ്വാലയും കൈതമുള്ളും





പ്രീ പ്രസാധന ചടങ്ങില്‍ നിന്നു പ്രസക്ത രംഗങ്ങള്‍.



രണ്ടു കടവത്തുകാര്‍...!

Monday, September 28, 2009

തുഞ്ചത്തക്ഷരങ്ങള്‍

വിരല്‍ തുമ്പില്‍ വിരിയേണ്ട നാളത്തേക്കുള്ള അറിവിന്നായി...
നാവില്‍ തുമ്പില്‍ ഇന്നു കോറിയിടുന്ന ഒറ്റയൊറ്റയക്ഷരങ്ങള്‌ ....!
ആധുനിക മലയാളത്തിന്‍റെ ആചാര്യന്‍
തുഞ്ചത്തെഴുത്തച്ഛന്‍റെ മണ്ണില്
അറിവിന്‍റെ ഹരിശ്രീ കുറിക്കാനെത്തിയ
ആയിരങ്ങള്‍ക്കിടയില്‍....
മലയാളത്തെ സ്നേഹിക്കുന്ന ഒരു കൊച്ചു കുടുംബവും.

അക്ഷരത്തിന്‍റെ ആദ്യലിപികുറിച്ചവിരലിനും നാക്കിനും
നന്മകള്‍ നേര്‍ന്നു കൊണ്ട്!
സ്നേഹപൂര്‍വ്വം!.

ഒരുപാടു കാലമായുള്ള മോഹമായിരുന്നു. എഴുത്തിനിരുത്തിനു സാക്ഷിയാവണമെന്ന്‌ !
കാണിക്ക നിറയുമ്പോള്‍ കാണികള്‍ ഏറുന്നു ഒപ്പം കാവല്‍ക്കാരും കയ്യാളരും!

എഴുത്തച്ഛന്മാരുടെ പിന്തലമുറക്കാര്‍ സാഹിത്യലോകത്തു നിന്നും......!

അക്ഷരത്തുടക്കത്തിനു സാക്ഷിയാവാനും, നിറമേകാനും നിറയെ സന്ദര്‍ശകര്‍...

നുകരാന്‍ മധുരം നൊട്ടിനുണയാന്‍ നല്ല കരിമ്പനയുടെ ശര്‍ക്കര!

വിൽപ്പനക്കായി, മയിൽപ്പീലിമികവില്‍, ഒത്തിരി ദൈവശില്പങ്ങള്‍....!


അക്ഷരത്തോടൊപ്പം അൽപ്പം ഞെരിമൊരി കടിച്ചു രസിക്കാം.....!


അറിവിനോടൊപ്പം കറക്കാന്‍ ഒരു വര്‍ണ്ണപ്പങ്ക വില്‍ക്കാന്‍ വിടൂ പോലീസേ...!

ഓര്‍മ്മത്താളില്‍ സൂക്ഷിക്കാന്‍ മയിൽപ്പീലിത്തണ്ടുകള്‍ വില്‍ക്കുന്നവരും വാങ്ങുന്നവരും...! ‍


വര്‍ണ്ണങ്ങളുടെ സൌന്ദര്യദര്‍ശനം.